ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കാമുകന്റെ കൈവെട്ടിയെടുത്ത കേസിൽ വനിതാ ട്രാഫിക് കോൺസ്റ്റബിൾ അറസ്റ്റിൽ. വി.വി പുരം സ്റ്റേഷനിലെ ജയലക്ഷ്മി (27) ആണ് അറസ്റ്റിലായത്. ഇവരെ കൂടാതെ ക്വട്ടേഷന്‍ സംഘത്തിലെ കുമാര്‍ (45), ആനന്ദ് (22), ശ്രാവണ്‍കുമാര്‍ (22) എന്നിവരും പിടിയിലായി.
ആനേക്കല്‍ നിവാസി വീരേഷി (31)ന്റെ കൈപ്പത്തിയാണ് ഇവര്‍ ചേര്‍ന്ന് വെട്ടിയെടുത്തത്. ജയലക്ഷ്മിക്കൊപ്പം ക്ഷേത്രത്തിൽ പോയസമയത്ത് മൊബൈലും പഴ്സും തട്ടിയെടുക്കാനെന്ന വ്യാജേന ഇവര്‍ വീരേഷിനെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച വീരേഷിന്റെ വെട്ടിയെടുത്ത കൈപ്പത്തിയുമായി സംഘം കടന്നു കളയുകയായിരുന്നു.
വർഷങ്ങൾക്ക് മുൻപ് പ്രണയത്തിലായിരുന്ന ജയലക്ഷ്മിയും വീരേഷും തമ്മിൽ ജയലക്ഷ്മിയുടെ വിവാഹത്തോടെ പിരിയേണ്ടി വന്നു. വിവാഹത്തിന് ശേഷവും ബന്ധം തുടർന്നതറിഞ്ഞ ജയലക്ഷ്മിയുടെ ഭർത്താവ് അവരെ ഉപേക്ഷിക്കുകയായിരുന്നു. ജീവിതം തകർന്ന ജയലക്ഷ്മി വീരേഷിനോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വീരേഷ് ഇത് നിഷേധിച്ചതോടെ പകമൂത്ത് ജയലക്ഷ്മി വീരേഷിന്റെ കൈപ്പത്തി വെട്ടാൻ ക്വട്ടേഷന്‍ സംഘത്തെ ഏൽപ്പിക്കുകയായിരുന്നു.
അംഗവൈകല്യം സംഭവിച്ചാല്‍ വീരേഷിനെ മറ്റാരും വിവാഹം കഴിക്കില്ലെന്നും അപ്പോള്‍ തനിക്കൊപ്പം ജീവിക്കുമെന്നുമാണ് ജയലക്ഷ്മി കരുതിയതെന്നും പൊലീസ് പറഞ്ഞു.
കണ്ണൂരിൽ 10 ആം ക്ലാസുകാരനായ എസ് എഫ് ഐ പ്രവർത്തകന് വെട്ടേറ്റു; നാളെ ജില്ലയിൽ പ്രതിഷേധ ദിനം
പ്രതികരിക്കാൻ ഇവിടെ എഴുതുക