പ്രളയബാധിതരെ സഹായിക്കാനായി രൂപീകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കട്ടപ്പന ബ്ലോക്ക് പരിധിയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കുറഞ്ഞതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മന്ത്രി എം എം മണി. ജോയ്സ് ജോര്‍ജ് എംപിയും ഇടുക്കി കലക്ടര്‍ കെ.ജീവന് ബാബുവും അടക്കമുള്ള ആളുകള്‍ പങ്കെടുത്ത പരിപാടിയുടെ ഇടയിലാണ് മന്ത്രിവിമർശനം ഉന്നയിച്ചത്.
”ആരുടേയും കുടുംബ സ്വത്തല്ല തരാന്‍ ആവശ്യപ്പെടുന്നത്. എന്റേയും കളക്ടറുടേയും വീട്ടിലേക്ക് കൊണ്ടുപോകാനുമല്ല ഈ തുക സമാഹരിക്കുന്നത്. ഇക്കാര്യത്തില്‍ ഉണ്ടായ പിഴവുകള്‍ തിരുത്തി കൂടുതല്‍ തുക കളക്റ്റ്രേറ്റില്‍ ഏല്‍പ്പിക്കാന്‍ ശ്രമിക്കണം” മന്ത്രി പറഞ്ഞു.
തുക നല്‍കാതെ പാലവും തോടും എന്നൊന്നും പറഞ്ഞ് ആരും വന്നിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കണ്ണൂരിൽ 10 ആം ക്ലാസുകാരനായ എസ് എഫ് ഐ പ്രവർത്തകന് വെട്ടേറ്റു; നാളെ ജില്ലയിൽ പ്രതിഷേധ ദിനം
പ്രതികരിക്കാൻ ഇവിടെ എഴുതുക