കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മൂന്നാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 15 മണിക്കൂറോളമാണു ഫ്രാങ്കോയെ ചോദ്യംചെയ്തത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തോടനുബന്ധിച്ചുള്ള ഹൈടെക് സെല്ലില്‍ തന്നെയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു മുഖഭാവമടക്കം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സാധിക്കുന്ന തരത്തില്‍ തയാറാക്കിയ ഹൈടെക് റൂമിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ജലന്ധറില്‍ ബിഷപ്സ് ഹൗസിലെത്തി കേരളത്തില്‍ നിന്നുള്ള അന്വേഷണസംഘം ആദ്യഘട്ട ചോദ്യം ചെയ്യല്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക