കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റിലായ ജലന്ധർ രൂപത മുൻബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളി. ഈ മാസം 24 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ടാണ് കോടതി ഉത്തരവ്.
അതെ സമയം കന്യാസ്ത്രീ പീഡനത്തിനിരയായിട്ടുണ്ടെന്ന് തെളിഞ്ഞതായി റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ വൈദ്യ പരിശോധനയിലാണ് ഇത് തെളിഞ്ഞത്.
2014ല്‍, സംഭവം നടക്കുമ്പോൾ ബിഷപ്പ് ഉപയോഗിച്ചിരുന്ന വസ്ത്രം പൊലീസിന് കണ്ടെടുക്കണം. മാത്രമല്ല, ലാപ്ടോപ്പ്, മൊബൈല്‍ എന്നിവയും കണ്ടെടുക്കണം. ഫ്രാങ്കോയുടെ ലൈംഗിക ശേഷി പരിശോധന നടത്തണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക