ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി എറണാകുളം ബൈപ്പാസിലെ പാലാരിവട്ടം മേൽപ്പാലത്തിൽ ആറിടത്ത് വിള്ളൽ. വിള്ളൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഭരമേറിയ വാഹനങ്ങൾ നിരോധിക്കാനാണ് പരിശോധനാ ഏജൻസിയുടെ നിർദ്ദേശം. യാത്രക്കാരുടേയും പാലത്തിന്റെയും സുരക്ഷ പരിഗണിച്ചാണ് അടിയന്തിരമായി നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
72 കോടി മുതൽ മുടക്കിൽ 2 വർഷം കൊണ്ടാണ് പാലം പണി പൂർത്തിയായത്. 2014 ൽ ആയിരുന്നു പാലത്തിന്റെ തറക്കല്ലിടൽ. കഴിഞ്ഞയാഴ്ച പാലത്തിൽ പരിശോധന നടത്തിയപ്പോൾ തൂണുകൾക്ക് മുകളിലുള്ള ഭാഗങ്ങളിൽ വിള്ളൽ കണ്ടെത്തുകയായിരുന്നു. നേരത്തെ കണ്ടെത്തിയ രണ്ടെണ്ണത്തിന് പുറമെ ഇപ്പോള്‍ നാലെണ്ണത്തിനാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പാലത്തിലെ 10, 12, 1, 2, 3, 7 എന്നീ നാലു എണ്ണത്തില്‍ കൂടിയാണ് ഇപ്പോള്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്.
ശബരിമല സ്ത്രീപ്രവേശനം; 28 വർഷം നീണ്ടു നിന്ന ചരിത്ര പോരാട്ടത്തിന്റെ നാൾവഴിയിലൂടെ; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക