തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നുമെടുക്കുന്ന എല്ലാ സി ടി സ്കാൻ റിപ്പോർട്ടുകളും ഇനി ആദ്യം പരിശോധിക്കുക ഡോക്ടർമാർ ആയിരിക്കില്ല. പകരം കംപ്യൂട്ടറുകളായിരിക്കും. നിർമ്മിത ബുദ്ധിയുപയോഗിച്ച് സി ടി സ്കാനുകളുടെ പ്രാഥമിക പരിശോധന നടത്തുന്ന സംവിധാനം അവതരിപ്പിച്ച തലസ്ഥാനത്തെ ജനറൽ ആശുപത്രിയിൽ സംഭരംഭം വിജയം കണ്ടു കൊണ്ടിരിക്കുകയാണ്.
സെക്കൻഡുകൾ കൊണ്ടുതന്നെ സി ടി സ്കെയിൽ നിന്നും കുഴപ്പങ്ങൾ കണ്ടുപിടിക്കാനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്.
കമ്പ്യൂട്ടർ പ്രോഗ്രാമുകളിലൂടെ സ്കാനിങ് റിപോർട്ടുകൾ വിലയിരുത്തുന്ന മുംബൈ ആസ്ഥാനമായ ക്യൂർ ഡോട്ട് എ ഐ എന്ന മലയാളീസംഭരംഭത്തിന്റെ സഹായത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. പദ്ധതി വിജയം കാണുന്നതിനനുസരിച്ച് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക