ശബരിമലയിൽ പോകുന്നുണ്ടെങ്കിൽ അത് ഭാര്യുടെയും മകളുടെയും കൈപിടിച്ചായിരിക്കുമെന്ന് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ. തന്റെ ഈ ആഗ്രഹം സഫലീകരിക്കാനുള്ള ഒരവസരമാണ് സുപ്രീം കോടതിയുടെ വിപ്ലവാത്മകമായ വിധിയിലൂടെ കൈവന്നിരിക്കുന്നതെന്നും മുകുന്ദൻ പറഞ്ഞു.
മുകുന്ദന്റെ വാക്കുകളിലൂടെ…..
“ഭാര്യയുടെയും മകളുടെയും കൂടെ മല കയറുവാന്‍ കഴിയുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ എന്താണുള്ളത്. സ്ത്രീകളെ ഇഷ്ടപ്പെടാത്ത ഏതെങ്കിലും ദൈവമുണ്ടോ. ശ്രീകൃഷ്ണ ഭഗവാന് എത്ര ഗോപികമാരുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. ശിവന്റെ ശക്തി മുഴുവന്‍ പാര്‍വതിയാണെന്നാണു പറയുന്നത്. നമ്മുടെ നാട്ടിലെ എത്രയോ ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികള്‍ സ്ത്രീയല്ലേ. എന്തിനാണ് സ്ത്രീകളെ ശബരിമലയില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്. ആരാണ് ഇങ്ങനെയൊരു ആചാരമുണ്ടാക്കിയത്. ശബരിമല സ്വാമി സ്ത്രീകളെ ഇങ്ങോട്ടു കയറ്റരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.
ഹിംസ്ര മൃഗങ്ങളും വിഷസര്‍പ്പങ്ങളും ഒക്കെയുള്ള ശബരിമലയില്‍ പണ്ടുകാലത്ത് പോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പോയ പലരും തിരിച്ചുവന്നിരുന്നില്ല. അങ്ങനെയൊരു കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് പോകാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ടാണ് സ്ത്രീകള്‍ അവിടെ പോകാതിരുന്നത്. സ്ത്രീകളെ പാര്‍ശ്വവത്കരിക്കുന്ന ആ കാലം കഴിഞ്ഞു.”; മുകുന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക