ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരുമായി നടത്താനിരുന്ന ചർച്ചയിൽ നിന്നും തന്ത്രികുടുംബം പിന്മാറി. തിങ്കളാഴ്ചയായിരുന്നു തന്ത്രികുടുംബം സർക്കാരുമായി ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. ആദ്യം ദേവസ്വം മന്ത്രിയുമായി നടത്താൻ തീരുമാനിച്ചിരുന്ന ചർച്ച പിന്നീട് മുഖ്യമന്ത്രിയുമായി നേരിട്ട് നടത്താൻ തീരുമാനിക്കുകയായിരുന്നു.
ശബരിമലയിൽ സ്ത്രീപ്രവേശനം നടത്തണമെന്ന നിലപാടിൽ സി പി എം ഉറച്ചു നിൽക്കുകയാണ്. മുസ്ലിം പള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നതാണ് സിപിഎം നിലപാടെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക