കണ്ണൂർ വിമാനത്താവളം കാണാൻ സന്ദർശകരുടെ വൻതിരക്ക്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നും ആയിരങ്ങളാണ് ദിനംപ്രതി കണ്ണൂർ വിമാനത്താവളം കാണാൻ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ 5 മുതലാണ് വിമാനത്താവളം പൊതുജനങ്ങൾക്ക് കാണാനായി തുറന്നു കൊടുത്തത്. അന്ന് മുതൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. മട്ടന്നൂർ ടൗണിലും കണ്ണൂർ, തലശ്ശേരി, ഇരിട്ടി ഭാഗങ്ങളിലേക്കും കിലോമീറ്ററുകളോളമാണ് ഗതാഗതക്കുരുക്കുണ്ടായത്. നാട്ടുകാരുൾപ്പടെയുള്ളവർ സഹായിച്ചിട്ടു പോലും പോലീസിന് വാഹനങ്ങൾ നിയന്ത്രിക്കാനായില്ല. റോഡ് വികസനം പൂർത്തിയാകാത്തതും ഗതാഗതകുരുക്കിന് കാരണമായി.
വെള്ളിയാഴ്ച വരെ പൊതുജനങ്ങൾക്ക് സന്ദർശനുമതി ഉണ്ടായിരുന്നെങ്കിലും നിയന്ത്രിക്കാനാകാത്ത തിരക്കിനാലും ചില യോഗങ്ങൾ നടക്കുന്നതിനാലും കാരണം നാളെയും മറ്റന്നാളും വിമാനത്താവളത്തിൽ സന്ദർശകർക്ക് അനുമതിയുണ്ടാകില്ല. ഡിസംബർ 9 ആം തീയതിയാണ് വിമാനത്താവളം ഉദ്ഘാടനം.
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ തിരക്ക്; കാണാന്‍ വന്ന സന്ദർശകന്റെ കാറിന് തീ പിടിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക