നടൻ കുഞ്ചാക്കോ ബോബന് നേരെ വധഭീഷണിയും അസഭ്യ വർഷവും. സംഭവത്തിൽ എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചാം തീയതി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഷൂട്ടിങ്ങിനായി കണ്ണൂരിലേക്ക് പോകാൻ മാവേലി എക്സ്പ്രസ്സ് കാത്തു നിൽക്കുന്നതിനിടെ യുവാവ് കുഞ്ചാക്കോ ബോബന് നേരെ അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന വാൾ വീശി വധിക്കുമെന്ന് ഭീക്ഷണി പെടുത്തുകയുമായിരുന്നു.
ശബ്ദംകേട്ട് മറ്റു യാത്രക്കാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ട്രെയിനില്‍ കണ്ണൂരിലെത്തിയ നടന് പാലക്കാട് റെയില്‍വേ പോലീസ് ഡിവിഷനില്‍ ഫോണിലൂടെ പരാതി പറയുകയും കണ്ണൂര്‍ റെയില്‍വേ എസ്ഐ സുരേന്ദ്രന് കല്യാടന്‍ തളിപ്പറന്പിലെ ഹോട്ടലില്‍ താമസിച്ചിരുന്ന നടന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍നിന്ന് എറണാകുളം റെയില്‍വേ പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
സന്ദർശകരുടെ വൻതിരക്ക്; നാളെയും മറ്റന്നാളും കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശകർക്ക് പ്രവേശനമില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക