ശബരിമലയിൽ തീർത്ഥാടകരുടെ വാഹനങ്ങൾ പോലീസ് തടഞ്ഞതിനെ തുടർന്ന് നാമജപപ്രതിഷേധം നടക്കുന്നു. മേലാധികാരികളുടെ നിർദ്ദേശം ലഭിച്ചാൽ മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ എന്നാണ് പോലീസ് നിലപാട്. ഇതേതുടർന്ന് ഭക്തന്മാർ എരുമേലിയിൽ പ്രതിഷേധം നടത്തുകയാണ്. എരുമേലിയില്‍ നിന്ന് ഉച്ചയ്ക്കുമാത്രമേ നിലയ്ക്കലേക്ക് വിടൂ എന്ന് പൊലീസ് അറിയിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. നിലയ്ക്കലില്‍ ഉള്ളവര്‍ക്ക് ഒന്പതുമണി മുതല്‍ പമ്പയിലേക്ക് നടന്നുപോകാം.
പത്തുമണിയോടെ തീര്‍ഥാടകരുടെ വാഹനങ്ങളും കെ എസ് ആര് ടി സി ബസും കടത്തിവിടുമെന്ന് പോലീസില്‍നിന്ന് ഉറപ്പു ലഭിച്ചതായി പിന്നീട് ഭക്തര്‍ അറിയിച്ചു. പത്തുമണിയോടെ വാഹനങ്ങള്‍ കടത്തിവിടാത്ത പക്ഷം കെ എസ് ആര് ടി സി സ്റ്റാന്‍ഡ് ഉപരോധിക്കുമെന്ന് ഭക്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. പത്തുമണി വരെ കാത്തുനില്ക്കാന് തയ്യാറാണെന്നും ഭക്തര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക