കാൽനട യാത്രക്കാരെ കടത്തിവിടുന്നില്ല എന്നാരോപിച്ച് നിലയ്ക്കലിൽ ഭക്തജനങ്ങൾ പ്രതിഷേധിക്കുന്നു. ഇന്ന് രാവിലെ 10 മണിമുതൽ നിലയ്ക്കലിൽ നിന്നും ഭക്തരെ കടത്തിവിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്, നേരത്തെ നിലയ്ക്കലില്‍ പ്രസാദ സാമഗ്രികളുമായെത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പൊലീസ് തടഞ്ഞിരുന്നു. പമ്ബാപമ്പാ ഗണപതി ക്ഷേത്രത്തിലേക്കുള്ള സാമഗ്രികളാണ് വാഹനത്തിലെത്തിച്ചത്. എന്നാല്‍ ഉന്നതതല നിര്‍ദേശമുള്ളതിനാല്‍ വാഹനം കടത്തി വിടാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പത്ത് മണിക്ക് ശേഷമേ കടത്തി വിടാനാകൂ എന്നായിരുന്നു പൊലീസ് നിലപാടെടുത്തത്.
അതേസമയം പാസ് എടുക്കാത്ത വാഹനങ്ങളെ തിരിച്ചയക്കില്ലെന്ന് എസ്പി യതീശ് ചന്ദ്ര അറിയിച്ചു. അത്തരം വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്നും പാസ് എടുത്ത് വരുന്നതാണ് കൂടുതല്‍ നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. കാനനപാതയിലൂടെയുള്ള പ്രവേശനത്തിനും നിയന്ത്രണങ്ങളുണ്ടാകുമെന്നും എസ്പി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക