അയ്യപ്പൻമാരോട് ശബരിമലയിൽ ശരണം വിളിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ അതനുവദിക്കാൻ പറ്റില്ലെന്ന് ഭക്തർ….
കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്ന ശബരിമല സന്നിധാനത്തെ വലിയനടപ്പന്തല്‍ നിരോധനാജ്ഞ ലംഘിച്ച് കൈയേറി നാമജപം നടത്തിയ ജനക്കൂട്ടത്തില്‍നിന്ന് അമ്ബത്തഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ രാത്രി 12 മണിയോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത്. ഭക്തര്‍ക്ക് സഞ്ചരിക്കാനും വിശ്രമിക്കാനും വിരിവയ്ക്കാനുമുള്ള നടപ്പന്തല്‍ പൊലീസ് കൈയടക്കിവച്ചിരിക്കുന്നതില് പ്രതിഷേധിച്ച് ഇന്നലെ രാത്രി പത്തേകാലോടെയാണ് അഞ്ഞൂറോളം കര്‍മ്മ സമിതിപ്രവര്‍ത്തകരും ഭക്തരും കൂട്ടമായെത്തി ഇവിടെ നാമജപം നടത്തിയത്.
ഹരിവരാസനം ചൊല്ലി നടയടച്ചതോടെ നാമജപം നിറുത്തി പിരിഞ്ഞുപോകാന്‍ ശ്രമിച്ചപ്പോള്‍ കര്‍മ്മ സമിതി പ്രവര്‍ത്തകനായ രാജേഷിനെ സന്നിധാനം എസ്.പി. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതാണ് രംഗം വഷളാക്കിയത്. അറസ്റ്ര് ചെയ്യുന്നെങ്കില്‍ മുഴുവന്‍ പേരെയും അറസ്റ്ര് ചെയ്യണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. ഇതോടെ പ്രവര്‍ത്തകരും പൊലീസും പരസ്പരം വാക്കേറ്റമായി. കസ്റ്രഡിയില്‍ എടുത്ത രാജേഷിനെ ഇതിനിടയില്‍ ഭക്തര്‍ വലയം തീര്‍ത്ത് മാളികപുറം ഭഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
എസ്.പിയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം പൊലീസും ഇവര്‍ക്ക് പിന്നാലെ നീങ്ങി. പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനുമുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ പതറിയ പൊലീസ് ഒടുവില്‍ ഇരുപത്തഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരെ പാതിരാത്രിയില്‍ പമ്ബയിലെ സ്റ്റേഷനിലേക്കു പിടിച്ചുവലിച്ചും നടത്തിയും കൊണ്ടുപോവുകയായിന്നു. സന്നിധാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭക്തിയും വിശ്വാസവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ അറസ്റ്റ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക