പതിനെട്ടു വിദേശ രാജ്യങ്ങളിൽ തൊഴില്‍ തേടി പോകുന്ന ഇന്ത്യക്കാർക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബ്ബന്ധമാക്കി വിദേശകാര്യ വകുപ്പ്. എമ്മിഗ്രേഷൻ ക്ലിയറൻസ് വേണ്ടാത്ത ഇ. സി. എൻ. ആർ. പാസ്സ് പോർട്ടുകൾ ഉള്ള ഇന്ത്യന്‍ പൗരന്മാര്ക്കാണ് ഈ നിയമം ബാധകം. 2019 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും എന്നും വിദേശകാര്യ വകുപ്പ് വാര്‍ത്താ ക്കുറിപ്പില്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്, ബഹ്റൈൻ, ഇന്തോനേഷ്യ,ഇറാഖ്, ജോർദാൻ, കുവൈത്ത്, ലബനാന്, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സുഡാൻ, സൗത്ത് സുഡാന്, സിറിയ, തായ്ലൻഡ്, യു. എ. ഇ., യെമന്‍ എന്നീ രാജ്യങ്ങളിലേക്ക് തൊഴിൽ വിസയിൽ പോകുമ്പോഴാണ് രജിസ്ട്രേഷൻ നിര്‍ബ്ബന്ധമാക്കിയിരിക്കുന്നത്.
തൊഴില്‍ തേടി പോകുന്നവര്‍ ഇന്ത്യയിൽ നിന്നും പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് റിക്രൂട്ട്മെന്റ് പോർട്ടലിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയി രിക്കണം. രജിസ്റ്റർ ചെയ്യാത്തവരെ വിമാനത്താവള ത്തിൽ നിന്നും തിരിച്ച് അയക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.രജിസ്ട്രേഷനെ ക്കുറിച്ചുള്ള കൂടുതൽ വിവര ങ്ങൾക്ക് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ (പി. ബി. എസ്. കെ.) 1800 11 3090 എന്ന ടോൾ ഫ്രീ നമ്പറിലോ ഇ.മെയിൽ വിലാസത്തി ലോ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക