മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ അറസ്റ്റിലായ 20കാരന് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഡല്‍ഹിയിലെ ഗുരുഗാമില് നിന്ന് പിടിയിലായ സുനില്‍ കുമാര്‍(20) ആണ് തന്റെ ക്രൂരകൃത്യത്തെ കുറിച്ച് പൊലീസിനോട് വെളിപ്പെടുത്തിയത്. ഡല്‍ഹിയിലെ ഗുരുഗാമില് നിന്ന് നവംബര്‍ 11നാണ് മൂന്ന് വയസ്സുകാരിയെ കാണാതായത്.
പിന്നീട് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുപിയിലെ മഗാപൂറില് നിന്ന് പ്രതി പിടിയിലാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതിയെ ചോദ്യ ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
നേരത്തെയും സമാന രീതിയില്‍ മൂന്ന് വയസ്സിനും ഏഴ് വയസ്സിനുമിടയില്‍ പ്രായമുളള എട്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതായി സുനില്‍ കുമാര്‍ പൊലീസിനോട് സമ്മതിച്ചു.നാല് പേരെ ഡല്‍ഹിയില്‍ നിന്നും, മൂന്ന് പേരെ ഗുരുഗാമില് നിന്നും, മറ്റ് രണ്ട് പേരെ ഝാന്‍സി, ഗ്വാളിയാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് തട്ടിക്കൊണ്ടു പോയതെന്നും പ്രതി വ്യക്തമാക്കി.
മതപരമായ ആഘോഷങ്ങള്‍ക്കിടയിലോ, ക്ഷേത്രങ്ങളില്‍ നിന്നോ അല്ലെങ്കില്‍ ചേരികളില്‍ നിന്നോ കുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം ക്രൂരമായ ഉപദ്രവിക്കുകയും പിന്നീട് ബലാത്സംഗം ചെയ്ത ശേഷം മാരകായുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയാണ് പതിവെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക