അമ്മയെ കോടാലി ഉപയോഗിച്ച് മകന് വെട്ടിക്കൊന്നു. ബുധനാഴ്ച്ച രാവിലെ പശ്ചിമ ബംഗാളിലെ മിഡ്നാപ്പുര്‍ ജില്ലയിലെ ഗോള്‍ട്ടോറിലാണ് സംഭവം. ഹിരാമോണി മുര്‍മ്മു(55) ആണ് മകന് ഗൊരച്ചന്ത് മുര്‍മ്മുവിന്റെ വെട്ടേറ്റ് മരിച്ചത്. ഗൊരച്ചന്തിനെ അറസ്റ്റ് ചെയ്ത പൊലീസ് വ്യാഴാഴ്ച്ച കോടതിയില്‍ ഹാജരാക്കും.
വാക്ക് തർക്കത്തെ തുടർന്ന് ഗൊരച്ചന്ത് കോടാലി ഉപയോഗിച്ച് തുടരെ വെട്ടുകയായിരുന്നു. ശേഷം ഇയാള്‍ വാതില്‍ അകത്തുനിന്ന് പൂട്ടി മൃതദേഹത്തോടൊപ്പം ഇരുന്നു.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതില്‍ തകര്‍ത്ത് മുറിക്കുള്ളിൽ കയറിയപ്പോൾ കണ്ടെത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഹിരമോണിയെ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക