നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പിനായാണ് ഹര്‍ജി നല്‍കിയത്. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിയ്ക്ക് അവകാശമുണ്ടെന്ന് കാണിച്ചാണ് ഹർജി.
മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗിയാണ് ദിലീപിന് വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കുറ്റപത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന എല്ലാ രേഖകളും തനിക്ക് കൈമാറണമെന്നാണ് ദിലീപ് ഉന്നയിക്കുന്ന ആവശ്യം.
ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി ഈ മാസം 18ലേക്ക് മാറ്റിവെച്ചിരുന്നു. ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ 7 രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പൊലീസ് കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു.
2017 ഫെബ്രുവരി 17 ആണ് തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കു വരികയായിരുന്ന നടിയെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് ആക്രമിച്ചത്. തുടർന്ന് കേസിൽ നടൻ ദിലീപ് ഉൾപ്പടെ 12 പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക