അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാവച്ചിലവിന്നായി 6.85 കോടി രൂപ ചിലവായതായി ചെന്നൈ അപ്പോളോ ആശുപത്രി. ഇതിൽ ഭക്ഷണത്തിന് മാത്രം 1.17 കോടി ചിലവായി. ജയയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ ഡോക്ടര്‍ക്ക് 92.07 ലക്ഷം രൂപ, മുറി വാടക 24.19 ലക്ഷം എന്നിങ്ങനെയാണ് ഇനംതിരിച്ചുള്ള ബില്‍.
ഇതിൽ അണ്ണാ ഡി.എം.കെയുടെ ചെക്കായി 6 കോടിയും മറ്റൊരു ചെക്കില്‍ 41.13 ലക്ഷവും ആശുപത്രിയില്‍ നല്‍കിയിട്ടുണ്ട്. ബാക്കി 44.56 ലക്ഷം ഇനിയും നല്‍കാനുണ്ട്.
2016 സെപ്തംബര്‍ 12നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 75 ദിവസമാണ് ജയലളിത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. 2016 ഡിസംബർ 5 നായിരുന്നു ജയലളിതയുടെ മരണം. മരണത്തിൽ അസ്വാഭികതയുണ്ടെന്ന പരാതിയിന്മേൽ നിയമിച്ച അന്വേഷണ കമ്മീഷന് മുൻപിലാണ് അപ്പോളോ ആശുപത്രി കണക്കുകൾ വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക