ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ ജില്ലയില്‍ വീടുകള്‍ക്ക് നേരിടേണ്ടിവന്ന നാശനഷ്ടം സംബന്ധിച്ച് ഇതുവരെ 4000-ത്തിലധികം അപ്പീല്‍ അപേക്ഷകളാണ് കളക്ടറേറ്റില്‍ എത്തിയത്. അര്‍ഹത പട്ടികയില്‍ ഉള്‍പ്പെടാനുളള അപേക്ഷകളും, വീടുകള്‍ക്കുണ്ടായ വന്‍നാശനഷ്ടത്തിന്റെ കണക്ക് സംബന്ധിച്ച ആയിരകണക്കിന് അപേക്ഷകളുമാണ് കളക്ടറേറ്റില്‍ എത്തിയത്.
താലൂക്ക് തലങ്ങളില്‍ ഉണ്ടായ നാശനഷ്ടം സംബന്ധിച്ച അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാനുളള അവസരമാണ് കളക്ടറേറ്റില്‍ നടത്തിയത്. ഈ അപ്പീല്‍ അപേക്ഷ പരിഗണിച്ചാണ് ധനസഹായം വിതരണം ചെയ്യുക. നാശനഷ്ടം സംബന്ധിച്ച അപ്പീല്‍ അപേക്ഷ പ്രളയബാധിതര്‍ക്ക് ഇന്ന് (ഡിസംബര്‍ 20) വൈകീട്ട് 5 മണിവരെ കളക്ടറേറ്റില്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക