2018 അവസാനത്തോടെ രാജ്യത്ത് ഇന്ധനവിലയിൽ കുറവ്. അസംസ്കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയില്‍ കുറയുകയും ഉണ്ടായി . കേരളത്തില്‍ 70 എന്ന നിലയിലാണ് ഇപ്പോള്‍ പെട്രോള്‍ വില.
പെട്രോളിന് 21 പൈസയും ഡീസലിന് 24 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത്. കൊച്ചിയിൽ ഇന്നത്തെ പെട്രോള്‍ വില 70.65 രൂപ, ഡീസലിന് 66.34 രൂപയുമാണ് രേഖപ്പെടുത്തിയത് . കഴിഞ്ഞ ജനുവരി ഒന്നിന് തിരുവനന്തപുരത്ത് പെട്രോളിന് 73.77 രൂപയും ഡീസലിന് 64.87 രൂപയുമായിരുന്നു.
പിന്നീട് ഓരോ ദിവസവും വില കൂടി. മേയ് 31ന് വില യഥാക്രമം 82.58 രൂപയും ഡീസലിന് 75.18 രൂപയുമായി. ജൂണ്‍ ഒന്നിന് ലിറ്ററിന് ഒരു രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചു. ഇതുകൊണ്ടും വിലക്കയറ്റം പിടിച്ചുനിര്‍ത്താനായില്ല.
ഒക്ടോബര്‍ ഒന്നിന് പെട്രോളിന് 87.12 രൂപയിലും ഡീസലിന് 80.36 രൂപയിലുമെത്തി സര്‍വകാല റെക്കോഡ് കുറിച്ചു. തുടര്‍ന്ന്, 1.50 രൂപ നികുതിയിനത്തിലും ഒരു രൂപ എണ്ണക്കമ്പനികളും എന്ന രീതിയില്‍ ലിറ്ററിന് 2.50 രൂപ വീതം കേന്ദ്രം കുറച്ചു.
അടിക്കടി വില ഉയര്‍ന്നതോടെ ദിവസങ്ങള്‍ക്കകം ഈ ഇളവിന്റെ നേട്ടവും നഷ്ടപ്പെട്ടു. മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 67.59 രൂപയായിരുന്നു. പിന്നീട് ഉയര്‍ന്നുതുടങ്ങിയ വില 68 രൂപക്ക് താഴെ എത്തുന്നത് ഇപ്പോഴാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക