1000 രൂപയ്ക്ക് ഓൺലൈൻ വ്യാപാര സ്ഥാപനത്തിൽ നിന്നും ചുരിദാർ വാങ്ങിയ അടിമാലി സ്വദേശിനിക്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ. ജിജോ ജോസഫ് എന്ന അടിമാലി സ്വദേശിനിക്കാണ് 97,500 രൂപ, 2500 രൂപ എടന്നിങ്ങനെ രണ്ടു തവണയായി പണം നഷ്ടമായത്.
ഗുജറാത്തിലെ സൂറത്തിലെ സ്ഥാപനത്തില്‍ നിന്ന് 1000 രൂപ വിലയുള്ള ചുരിദാറാണ് ജിജോ ഓര്‍ഡര്‍ ചെയ്തത്. ചുരിദാര്‍ കിട്ടിയപ്പോഴാണ് ഗുണനിലവാരമില്ലെന്ന് ബോധ്യപ്പെട്ടത്. ഓണ്‍ലൈന്‍ സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോള്‍ ചുരിദാര്‍ തിരികെ എടുക്കാമെന്നും തുക തിരികെ നല്‍കാമെന്നും അറിയിച്ചു. ഇതിനായി അക്കൗണ്ട് നമ്പറും ഫോണില്‍ വരുന്ന ഒടിപി കോഡും കൈമാറാന്‍ ആവശ്യപ്പെട്ടു. പണം എങ്ങനെയെങ്കിലും തിരികെ ലഭിക്കുമല്ലോ എന്നോർത്തു ജിജോ അക്കൗണ്ട് നമ്പറും ഒ ടി പി യും കൈമാറുകയായിരുന്നു.
ഏതാനും മിനിറ്റുകള്‍ക്കകം അക്കൗണ്ടില്‍ നിന്ന് 95,000 നഷ്ടമായി. ഇക്കാര്യം അറിയിച്ചപ്പോള്‍ മിനിമം ബാലന്‍സുള്ള മറ്റൊരു അക്കൗണ്ട് നമ്പർ തരാനും അതിലേക്ക് പണം തിരികെ ഇടാമെന്നും കമ്പനി പറഞ്ഞു. തട്ടിപ്പ് മനസിലാകാതിരുന്ന ജിജോ വീണ്ടും മറ്റൊരു അക്കൗണ്ട് നമ്ബര്‍ നല്കി. പിന്നാലെ അതില്‍ നിന്ന് 2500 രൂപയും നഷ്ടമായി. തട്ടിപ്പാണ് എന്ന് ബോധ്യപ്പെട്ടതോടെ പോലീസില്‍ പരാതി നല്കി.
കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത് നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കഥകള്‍ പുറത്ത് വന്നിരുന്നു. നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധ്യത തേടി ആര്‍ബിഐയുടെ ഹെല്പ്പ്ലൈന് നമ്പറിലേക്ക് വിളിച്ച മുംബൈ സ്വദേശിക്ക് 48000 രൂപ നഷ്ടമായി. മുംബൈയിലെ തന്ന ഇറ്റാലിയന്‍ കമ്പനിയെ വ്യാജ ഇമെയില്‍ ഐഡിയിലൂടെ കബളിപ്പിച്ച് 130 കോടിയാണ് തട്ടിയത്. രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക