ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന ഗരീബ് നവാസ് സമാധാനസമ്മേളനത്തില്‍ വച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ ന്‍ഡ് മുഫ്തിയായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ സുന്നി-സൂഫി ധാരയിലെ വ്യത്യസ്ത മദ്ഹബുകളില്‍ വിശ്വസിക്കുന്ന മുസ്ലിം ജനതകളുടെ പരമോന്നത നേതാവായി അദ്ദേഹത്തെ അംഗീകരിക്കുന്നതാണ് ഈ പ്രഖ്യാപനം. ദക്ഷിണേന്ത്യയിൽ നിന്നും ആദ്യമായാണ് ഒരു മുസ്ലീം പണ്ഡിതന് ഈ പദവി ലഭിക്കുന്നത്.
കാന്തപുരത്തെ ഗ്രാന്‍ഡ് മുഫ്തിയാക്കിയുള്ള പണ്ഡിതരുടെ പ്രഖ്യാപനം വിശ്വാസികള്‍ തക്ബീര്‍ വിളികളോടെയാണ് സ്വീകരിച്ചത്. രാജ്യത്തെ സുന്നി മുസ്ലിങ്ങള്‍ ഏകീകൃത പ്ലാറ്റ്ഫോമിലേക്ക് കടന്നുവരണമെന്ന് കാന്തപുരം സമ്മേളനത്തില്‍ വെച്ച് ആഹ്വാനം ചെയ്യുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക