സംസ്ഥാനത്ത് താപനിലയിൽ വൻവർധന. ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് വരുന്ന രണ്ടു മാസത്തേക്ക് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെ വെയിലത്ത് ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കി കൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി.
വേനൽക്കാലം എത്തിയില്ലെങ്കിലും കേരളത്തിൽ അനുദിനം ചൂട് വർധിച്ചു വരികയാണ്. ഉയർന്ന താപനിലയിൽ മൂന്ന് ഡിഗ്രിയുടെ വർധനവാണ് രേഖപ്പെടുത്തിയത്. വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികൾക്ക് വരുന്ന രണ്ടു മാസങ്ങളിൽ ഉച്ചയ്ക്ക് 12 മണിമുതൽ 3 മണിവരെ വിംശ്രമ സമയമായിരിക്കും.
ജോലി സമയം രാവിലെ 7 മുതല്‍ രാത്രി 7മണിവരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപെ്പടുത്തി.
പൊരിവെയിലത്തെ ജോലി വിലക്കിയുള്ള ഉത്തരവ് നടപ്പിലാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള മേഖലകളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക