പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദനെ ഇന്ത്യയ്ക്ക് തിരിച്ചു വിട്ടു നൽകാനുള്ള രേഖകളിൽ നയതന്ത്ര പ്രതിനിധികൾ ഒപ്പുവച്ചു. പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് അഭിനന്ദനെ കൈമാറും. ലാഹോറിലേക്ക് വിമാനമാർഗം അഭിനന്ദൻ എത്തിയിട്ടുണ്ട്. വാഗാ അതിർത്തിയിൽ വച്ച് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറും.
വ്യോമസേന ഗ്രൂപ്പ് കമാണ്ടര്‍ ജെ.ഡി കുര്യന് അഭിനന്ദനെ സ്വീകരിക്കും. സ്വീകരണത്തിനായി വ്യോമസേന സംഘം അട്ടാരിയിലെത്തിയിട്ടുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും വാഗാ അതിര്‍ത്തിയിലെത്തും. അഭിനന്ദന്റെ മാതാപിതാക്കളും വാഗ അതിര്ത്തയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക