കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയതിന് ടിക്ടോകിന് 40 കോടി പിഴ ചുമത്തി അമേരിക്ക. ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (കോപ്പ) നിയമം ലംഘിച്ചതിന്റെ പേരില്‍ നാല്പത് കോടിയിലധികം രൂപ ടിക്ടോക് പിഴയടച്ചു കഴിഞ്ഞു.
അനുവാദമില്ലാതെ കുട്ടികളുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിച്ചെന്ന് കാണിച്ച് അമേരിക്കയുടെ ഉപഭോക്തൃ സംരക്ഷണ കമ്മീഷനായ ഫെഡറല്‍ ട്രേഡ് ടിക്ടോകിനെതിരെ നടപടിയെടുക്കുകയായിരുന്നു. ഇതോടെ 13 വയസില്‍ താഴെയുള്ള കുട്ടികള്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് ടിക് ടോക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്കുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വരും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ആപ്പാണ് ടിക് ടോക്ക്. 50 കോടിയിലധികം ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക