കാസര്‍ഗോഡ്: അടുത്ത അദ്ധ്യയന വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ എട്ട് വരെ നടത്താന്‍ തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനമായി.
2018ല്‍ ആലപ്പുഴയില്‍ നടന്ന 59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ വെച്ചുതന്നെ കാസര്‍കോട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി തീരുമാനിച്ചിരുന്നില്ല. പ്രഖ്യാപനത്തിന് പിന്നാലെ തന്നെ കലോത്സവത്തിനുള്ള ഓരുക്കങ്ങള്‍ കാസര്‍കോട്ട് ആരംഭിച്ചിരുന്നുവെങ്കിലും തീയതി പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തനം ദ്രുതഗതിയിലാകും.
കാഞ്ഞങ്ങാട് നടത്താനാണ് തീരുമാനം. കാല്‍നൂറ്റാണ്ടിനു ശേഷമാണ് കാഞ്ഞങ്ങാട്ട് മഹാകവി പിയുടെ നാട്ടില്‍ സംസ്ഥാന സ്കൂള്‍ കലോത്സവം വിരുന്നെത്തുന്നത്. 1991ല്‍ സംസ്ഥാന കലോത്സവം കാസര്‍കോട്ട് നടന്നതിന് ശേഷം ഇതുവരെയും ഈ അത്യുത്തര ദേശത്തെ കലോത്സവ വേദിയായി പരിഗണിച്ചിരുന്നില്ല. വേദികള്‍ കണ്ടെത്തുന്നതിനുള്ള നീക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ ആരംഭിച്ചിരുന്നു.
കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലുമായി 40ല്‍പരം വേദികളാണ് കലോത്സവത്തിനായി ജില്ലാ ഭരണകൂടം കണ്ടെത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക