കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമിടാനായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ രാഹുൽ ഗാന്ധി പിന്നീട് കൊച്ചിയിലേക്കും അവിടന്ന് റോഡ് മാർഗം തൃശൂരിലും എത്തിച്ചേർന്നു. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, മുകുള്‍ വാസ്നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി രാമനിലയത്തിൽ വച്ച് കൂടിക്കാഴ്ച നടത്തിയ രാഹുൽ ഗാന്ധി തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായും കൂടിക്കാഴ്ച നടത്തി.
ഇന്ന് തൃശൂര്‍ തൃപ്രയാറില്‍ നടക്കുന്ന ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. ഒരു മണിയോടെ പെരിയയിലേക്ക് പുറപ്പെടുന്ന രാഹുല്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കും.
ഇന്ന് നാലരയ്ക്കാണ് കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജനമാഹാറാലി. ഈ റാലിയിലൂടെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക