ക്യാമ്പിലുണ്ടായ വാക് തർക്കം മൂർച്ഛിച്ചതിനെത്തുടർന്ന് സഹപ്രവർത്തകന്റെ വെടിയേറ്റ് മൂന്ന് സി ആർ പി എഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെ ജമ്മു കാശ്മീരിലാണ് സംഭവം നടന്നത്. രാജസ്ഥാന് സ്വദേശി പൊകര്‍മാല്‍ ആര്, ഡല്‍ഹിയില്‍ സ്വദേശി യോഗേന്ദ്ര ശര്‍മ, ഹരിയാനയില്‍ സ്വദേശി റെവാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഉദംപൂരിലെ 187 ബറ്റാലിയന് ക്യാംപിലെ കോണ്‍സ്റ്റബിളായ അജിത് കുമാറാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ നേരെ വെടിയുതിര്‍ത്തത്. തുടർന്ന് ഇയാളും ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാ ശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അജിത്കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട മൂന്നു പേരും സി ആർ പി എഫിൽ കോൺസ്റ്റബിൾമാരാണ്.
‘സംഭവം നടന്നയുടന്‍ തന്നെ ഞങ്ങള്‍ ക്യാംപിലേക്ക് എത്തിയെങ്കിലും വെടിയേറ്റ മൂന്ന് ജവാന്മാരും കൊല്ലപ്പെട്ടിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച അജിത് കുമാര്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കിടക്കുകയായിരുന്നു’. സി.ആര്.പി.എഫ് ഉദ്യോഗസ്ഥനായ ഹരീന്ദര്‍ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക