തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് മേഖലയില്‍ അദാനി ഗ്രൂപ്പിനു പിന്നാലെ ടാറ്റാ ഗ്രൂപ്പും സാന്നിധ്യമറിയിച്ചു. ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ എയര്‍പോര്‍ട്ട്സ് വിഭാഗത്തിന്റെ ഓഹരി വാങ്ങിയതിലൂടെയാണ് ടാറ്റാ ഗ്രൂപ്പ് വിമാനത്താവള നടത്തിപ്പ് മേഖലയിലേക്കെത്തിയത്. ഭാവിയില്‍ കൂടുതല്‍ വിമാനത്താവള സ്വകാര്യവത്ക്കരണം നടത്താനുള്ള സാധ്യതയും, പുതിയ വിമാനത്താവളങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നതും ഉള്‍പ്പെടെ വന്‍ വളര്‍ച്ചക്കാകും ഇനി ഈ മേഖല സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
രാജ്യത്ത മിക്ക വ്യവസായ ഗ്രൂപ്പുകളും വിമാത്താവള നടത്തിപ്പ് മേഖലയില്‍ നിക്ഷേപം നടത്താനൊരുങ്ങുകയാണ്. ടാറ്റാ ഗ്രൂപ്പ്, സിംഗപ്പൂര്‍ സോവറിന്‍ ഫണ്ടായ ജിഐസി, എസ്എസ്ജി ക്യാപിറ്റല്‍ മാനേജ്മെന്റ് എന്നിവരാണ് ജിഎംആറില്‍ നിന്ന് ഓഹരി വാങ്ങിയത്. 45 ശതമാനം ഓഹരിയാണ് ജിഎംആര്‍ വില്‍പ്പന നടത്തിയത്.
തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശമാണ് കഴിഞ്ഞ മാസം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളവും ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളവും പ്രവര്‍ത്തിക്കുന്നത് ജിഎംആറിന്റെ നേതൃത്വത്തിലാണ്. ജിഎംആര്‍ 54 ശതമാനം ഓഹരികളാണ് കൈവശം വയ്ക്കുക. 3,250 കോടി രൂപയാണ് ടാറ്റാ ഗ്രൂപ്പ് നിക്ഷേപിക്കാന്‍ പോകുന്നത്. കമ്പനിയുടെ 20 ശതമാനം ഓഹരി ഇനിമുതല്‍ ടാറ്റാ ഗ്രൂപ്പിന്റെ പക്കലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക