പിഎന്‍ബി തട്ടിപ്പുകേസിലെ പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോഡിക്ക് ബ്രിട്ടീഷ് കോടതി ജാമ്യം നിഷേധിച്ചു. ഇത് രണ്ടാംതവണയാണ് ലണ്ടനിലെ കോടതി നീരവിന് ജാമ്യം നിഷേധിക്കുന്നത്.
നീരവിന് ജാമ്യം അനുവദിച്ചാല്‍ കേസിലെ ദൃക്സാക്ഷിയുടെ ജീവന് ഭീഷണിയുണ്ടാകുമെന്നും ശേഷിക്കുന്ന തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും ഇന്ത്യക്കു വേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.തട്ടിപ്പില്‍ മോഡിക്കുള്ള പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കി.
തുടര്‍ന്നാണ് വെസ്റ്റ് മിനിസ്റ്റര്‍ ചീഫ് മജിസ്ട്രേട്ട് എമ്മ അബത്നോട് നീരവിന്റെ ജാമ്യാപേക്ഷ തള്ളിയത്. നീരവിനെ എച്ച്എംപി വാന്‍ഡ്സ്വര്‍ത്ത് ജയിലിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക