പോർചുഗലിലെ മദീറാ ഐലൻഡിൽ ബസ് മറിഞ്ഞ് 28 വിനോദസഞ്ചാരികൾ മരണപ്പെട്ടു. 22 പേർക്ക് പരിക്കേറ്റു. മദീറ ഐലന്റിലെ കോര്‍ണികോ നഗരത്തിന് സമീപത്ത് പ്രാദേശിക സമയം വൈകീട്ട് 6.30 ഓടെയാണ് അപകടം നടന്നത്. സമീപത്തെ ജംഗ്ഷനില്‍ വെച്ച് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. മരിച്ചവരില്‍ 11 പേര് പുരുഷന്മാരും 17 പേര് സ്ത്രീകളുമാണ്. 55 പേരാണ് ബസിലുണ്ടായിരുന്നത്.
ബസിലുണ്ടായിരുന്നവർക്ക് പുറമെ പരിസരത്ത് നിന്ന ചിലർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അപകടസ്ഥലം പോലീസ് സീൽ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക