ശത്രു രാജ്യത്തിൻറെ യുദ്ധ വിമാനം തുരത്തുന്നതിനിടെ സ്വന്തം വിമാനം തകർന്ന് പാക് സൈന്യത്തിന്റെ കൈയിൽ അകപ്പെട്ട വൈമാനികൻ അഭിനന്ദര്‍ വര്ത്തമാന് വീരചക്ര പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും മുന്‍നിര്‍ത്തിയാണ് വീരചക്ര പുരസ്കാരത്തിനായി അഭിനന്ദന് വര്‍ത്തമനെ വ്യോമസേന ശുപാര്‍ശ ചെയ്തത്.
യുദ്ധകാലത്തെ വീരകൃത്യങ്ങള്‍ കണക്കിലെടുത്ത് സൈനികര്‍ക്ക് നല്കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര ചക്ര മെഡല്‍. പരം വീര ചക്ര, മഹാ വീര ചക്ര എന്നിവയാണ് മറ്റുള്ള ധീരതാ ബഹുമതികള്‍.അഭിനന്ദനൊപ്പം ബാലക്കോട്ട് വ്യോമാക്രമണത്തിന് നേതൃത്വം നല്കിയ 12 മിറാഷ് 2000 വിമാനങ്ങളിലെ പൈലറ്റുമാരെ വായുസേന മെഡലിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതേസമയം, അഭിനന്ദന് വര്‍ത്തമനെ ശ്രീനഗറിന് പുറത്തുള്ള എയര്‍ബേസ്ക്യാമ്പിലേക്ക് സ്ഥലംമാറ്റിയതായും എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക