നരേന്ദ്ര മോദിക്കെതിരെ തോല്‍ക്കുമെന്ന ഭയം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി. അങ്ങനെ തോല്‍ക്കുമെന്ന പേടി ഉണ്ടായാല്‍ ആ ദിവസം താന്‍ മുറിക്കുള്ളില്‍ അടച്ചിരിക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.വാരണാസിയില്‍ മത്സരിച്ചാല്‍ എന്റെ പ്രവര്‍ത്തനം അവിടെ മാത്രമായി ഒതുങ്ങി പോകുമെന്നാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്. അതു പോരാ. ഞാന്‍ പോരാടുകയാണ്. എല്ലാ സംസ്ഥാനങ്ങളിലൂടേയും വിശ്രമമില്ലാതെ സഞ്ചരിച്ച് പ്രചാരണം നടത്തുകയാണ്. പ്രിയങ്ക പറഞ്ഞു. വാരണാസിയില്‍ മത്സരിക്കാത്തതിനെ കുറിച്ച് ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ വന്നുവെങ്കിലും 2014ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അജയ് റായ്ക്ക് വീണ്ടും അവസരം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക