സ്ഥിരജോലിയില്ലാത്തതും വിവാഹം നടക്കാത്തതും തന്നെ മാനസികമായി വേട്ടയാടുന്നതിനാൽ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവ് രംഗത്ത്. മഹാരാഷ്ട്ര പൂനെ സ്വദേശിയായ 35കാരനാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് തനിക്ക് ദയാവധം അനുവദിക്കണമെന്ന വിചിത്ര ആവശ്യവുമായി കത്തെഴുതിയത്.
മാതാപിതാക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാവാത്തതില്‍ കടുത്ത നിരാശയിലാണെന്നും സ്ഥിരജോലിയില്ലാത്തത് വലിയ ബുദ്ധിമുട്ടാണെന്നും യുവാവ് കത്തില്‍ പറയുന്നു. വിവാഹാലോചനകള്‍ വന്നെങ്കിലും സ്ഥിരജോലിയില്ലാത്തതിനാല്‍ അതെല്ലാം ഒഴിവായിപ്പോയെന്നും താന്‍ കടുത്ത മാനസികസംഘര്‍ഷത്തിലാണെന്നും അതുകൊണ്ട് തനിക്ക് ദയാവധത്തിന് അനുമതി നല്‍കണം എന്നതായിരുന്നു കത്തില്‍ പറയുന്ന ആവശ്യം. യുവാവിന്റെ 70 ഉം 83 ഉം വയസ്സു പ്രായമായ മാതാപിതാക്കള്‍ക്ക് വേണ്ടി തനിക്ക് ഒന്നും ചെയ്യാനാവുന്നില്ലെന്ന കുറ്റബോധമാണ് യുവാവിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞയാഴ്ചയാണ് യുവാവിന്റെ കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചത്. കത്ത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ യുവാവിന് കൗൺസിലിംഗ് ഉൾപ്പടെയുള്ള സഹായങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ചെയ്തു കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക