ന്യൂഡല്‍ഹി: ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി ഷാംപൂവിന് ഗുണനിലവാരമില്ലെന്ന റിപ്പോര്‍ട്ടാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുട്ടികള്‍ക്കായി പുറത്തിറക്കിയ ഷാംപൂ സാമ്പിളുകൾ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. രാജസ്ഥാന് സര്‍ക്കാരിന്റെ മരുന്ന് നിരീക്ഷണ വിഭാഗത്തിന്റെ പരിശോധനയില്‍ ഇതു വ്യക്തമായതായി കാണിച്ച് ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. എന്നാല്‍ ഇത് കണ്ടെത്തിയത് യുഎസ് കമ്പനിയായ ജോണ്സണ് ആന്‍ഡ് ജോണ്സണ് നിഷേധിക്കുകയും ചെയ്തു.
ബേബി ഷാംപൂ സാന്പിളുകള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി കാണിച്ച് രാജസ്ഥാന് ഡ്രഗ്സ് കണ്ട്രോള് ഓര്ഗനൈസേഷന് നോട്ടീസ് നല്‍കിയത്. നിര്‍മാണ വസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് എന്ന പതാര്‍ത്ഥം ഷാംപൂവില്‍ ഉണ്ടെന്നാണ് നോട്ടീസില്‍ പറയുന്നത്.
ഇതിനുമുമ്പ് ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിയുടെ ബേബി പൗഡറില്‍ കാന്‍സറിനു കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അടുത്തിടെ അധികൃതര്‍ കമ്പനിക്കെതിരേ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇതിൽ വസ്തുതയില്ലെന്ന് കണ്ടെത്തിയതിനെക്കുറിച്ച് കമ്പനി തുടർന്നാരംഭിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക