രാജ്യം തിരഞ്ഞെടുപ്പ് ചൂടിൽ നട്ടം ചുറ്റി നിൽക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ് സന്ദർശനവും 15 മണിക്കൂർ ധ്യാനവുമെല്ലാം വൻചർച്ചയായിരിക്കുകയാണ്. ഏതായാലും മോദി ധ്യാനത്തിനിരുന്നതോടെ ഏവരും ഗൂഗിളിലും മറ്റുമായി തിരഞ്ഞ ഒരു പേരാണ് രുദ്രഗുഹ. അതെ മോദി 15 മണിക്കൂർ ധ്യാനനിരതനായി ഇരുന്ന ആ ഗുഹയാണ് ഇപ്പോൾ ജനങ്ങൾക്കിടയിൽ ചർച്ചാവിഷയം.
കേദാർനാഥിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ മുകളിലേക്ക് നടന്നാൽ രുദ്രഗുഹയിൽ എത്തിച്ചേരാം. പ്രധാനമന്ത്രിയുടെ തന്നെ പ്രത്യേകനിർദ്ദേശ പ്രകാരമാണ് ഗുഹ നിർമ്മിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 12200 അടി മുകളിലാണ് രുദ്ര ഗുഹ പൂർണ്ണമായും വെട്ടുകല്ലിലാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം എട്ടരലക്ഷത്തോളം രൂപയാണ് ഗുഹയുടെ നിർമ്മാണത്തിനായി ചിലവഴിച്ചത്.
ആധുനിക സൗകര്യങ്ങളെല്ലാം രുദ്രഗുഹയിൽ ലഭ്യമാണ്. പ്രാതല്‍, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം അങ്ങനെ എല്ലാം മുറയ്ക്ക് ഗുഹയിലെത്തും.
ധ്യാനിയുടെ താത്പര്യമനുസരിച്ച് ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താവുന്നതുമാണ്. 24 മണിക്കൂറും ഒരു പരിചാരകന്റെ സേവനം ലഭിക്കുമെന്നതാണ് മറ്റൊരു കാര്യം. മാനസികവും ശാരീരികവുമായ പരിശോധനകള്‍ക്ക് ശേഷമാകും ധ്യാനം ചെയ്യാനുള്ള അനുമതി ലഭിക്കുക. ഒരു സമയം ഒരാള്‍ക്ക് മാത്രമേ ധ്യാനത്തിന് അവസരമുണ്ടാകു. ഗുഹയ്ക്കകത്ത് ടെലഫോണ്‍, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ടാകും. 5 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമാണ് ഗുഹയ്ക്കുള്ളത്. രുദ്ര ഗുഹയിലെ ധ്യാനത്തിനുള്ള ബുക്കിംഗ് ഓണ്‍ലൈന്‍ വഴിയാണ്. 3000 രുപയായിരുന്നു ചെലവ്. ഇപ്പോള്‍ 990 രൂപയ്ക്ക് ബുക്ക് ചെയ്യാവുന്നതാണ്. കുറഞ്ഞത് മൂന്നു ദിവസത്തേക്ക് ഗുഹ ബുക്ക് ചെയ്യണമെന്ന നിബന്ധനയും മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക