ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ ജനവിധി നാളെ അറിയാം. 29 സ്ഥലങ്ങളിൽ 149 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. ഒപ്പം സർവീസ് വോട്ടുകളുടെ സ്കാനിങ് ആരംഭിക്കും. വോട്ടിംഗ് യന്ത്രത്തിലെ എണ്ണൽ എട്ടരയോടെ ആരംഭിക്കും. 23 ന് രാവിലെ എട്ടിന് ശേഷം ലഭിക്കുന്ന തപാൽ വോട്ട് പരിഗണിക്കില്ല. യന്ത്രങ്ങളിലെ എണ്ണൽ തുടങ്ങുന്നതോടെ സൂചനകൾ പുറത്തുവരും.
ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന് പതിനാല് മേശയുണ്ടാകും. ഒരു റൗണ്ട് എണ്ണിക്കഴിഞ്ഞ് ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്റെയും എൻ ഐ സി യുടെയും പോർട്ടലിലേക്ക് അപ് ലോഡ് ചെയിത ശേഷമേ അടുത്ത റൗണ്ട് എണ്ണുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക