കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനടക്കം 13 എൻ ഡി എ സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പിനായി കെട്ടിവച്ച 25000 രൂപ നഷ്ടമാകും. ബി ഡി ജെ എസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി, ബിജെപി സ്ഥാനാർത്ഥികളും മുതിർന്ന നേതാക്കളുമായ എ എൻ രാധാകൃഷ്ണൻ, സി കെ പത്മനാഭൻ, രവീഷ തന്ത്രി കുന്താർ, കെ വി സാബു, കെ പി പ്രകാശ് ബാബു, ഉണ്ണികൃഷ്ണൻ മാസ്റ്റർ, വി ടി രമ, വി കെ സജീവൻ, ബിജു കൃഷ്ണൻ, തഴവ സഹദേവൻ, ടി വി ബാബു എന്നിവർക്കാണ് കാശ് നഷ്ടമാവുക. ഈ ഇനത്തിൽ ആകെ മൊത്തം 325000 രൂപ എൻ ഡി എയ്ക്ക് നഷ്ടമാകും.
സി കൃഷ്ണകുമാർ, സുരേഷ് ഗോപി, കെ എസ് രാധാകൃഷ്ണൻ, കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവർക്ക് കെട്ടിവച്ച തുക തിരികെ ലഭിക്കും. പോൾ ചെയ്ത വോട്ടുകളിൽ ആറിലൊന്നു ശതമാനമെങ്കിലും ലഭിച്ചാൽ മാത്രമേ കെട്ടിവച്ച തുക തിരികെ ലഭിക്കുകയുള്ളു.
മത്സരിക്കാൻ നിശ്ചിത തുക കെട്ടിവയ്ക്കണമെന്ന നിയമം സ്വതന്ത്ര ഇന്ത്യയിലെ ആദ്യതിരഞ്ഞെടുപ്പ് മുതൽ തന്നെയുള്ള സമ്പ്രദായമാണ്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 34(1) അനുച്ഛേദം അനുസരിച്ച് പൊതുതിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാൻ അർഹതയുള്ള ഏതൊരു പൗരനും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനോടൊപ്പം നിശ്ചിത തുക സെക്യൂരിറ്റിയായി കെട്ടിവയ്ക്കണം. ആദ്യ തിരഞ്ഞെടുപ്പ് മുതൽ 500 രൂപയായിരുന്നു കെട്ടിവയ്ക്കേണ്ട തുകയായി നൽകേണ്ടിയിരുന്നത്. എന്നാൽ സ്ഥാനാർത്ഥികളുടെ എണ്ണം ഗണ്യമായി വർധിച്ചതോടെ 1996 ലെ തിരഞ്ഞെടുപ്പിൽ ഒറ്റയടിക്ക് 20 ഇരട്ടി വർധിപ്പിച്ച് 25000 രൂപ ആക്കുകയായിരുന്നു.
പട്ടികജാതി, പട്ടികവർഗ സംവരണ വിഭാഗങ്ങൾക്ക് 12500 രൂപ കെട്ടിവച്ചാൽ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക