കെവിൻ വധക്കേസിൽ ആരോപണവിധേയനായ എസ് ഐ ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തത് തന്റെ അറിവോടെയല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മാധ്യമങ്ങളിലൂടെയാണ് താൻ ഈ വിവരം അറിഞ്ഞത്. എസ് പിയോട് സംസാരിച്ചതിന് ശേഷം ഈ വിഷയത്തെപ്പറ്റി കൂടുതൽ സംസാരിക്കാമെന്നും ബെഹ്റ വ്യക്തമാക്കി.
എസ് ഐ ഷിബുവിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. നേരത്തെ കേസില്‍ നീനുവിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ബിജു ഉള്‍പ്പടെയുള്ളവരെ പിരിച്ചുവിടുകയും ചില പോലീസുകാരുടെ ആനുകല്യം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് എസ്.ഐ എംഎസ് ഷിബുവിനെ തിരിച്ചെടുത്തുകൊണ്ട് കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖ്റെയുടെ ഉത്തരവിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക