വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം ഉപേക്ഷിച്ചുവെന്ന കേസിലെ പ്രതിയും ഇരയും തമ്മിൽ വിവാഹിതരായതോടെ കേസ് തള്ളി ഹൈക്കോടതി. ഇരുവരും വിവാഹിതരായതോടെ വഞ്ചനാക്കുറ്റം നിലനിൽക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്. 2014 ൽ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ഊട്ടിയിൽ കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് കേസ്. എന്നാൽ കേസ് നൽകി അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായി. ഇതേത്തുടർന്ന് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ കീഴിലിരുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസർപ്പിച്ച ഹർജ്ജിയിന്മേലാണ് കേസ് തള്ളിക്കൊണ്ടുള്ള ജസ്റ്റിസ് ആർ നാരായണപിഷാരടിയുടെ മൊഴി.
2015 ജനുവരി 30 ന് വിവാഹിതരായ ഇവർ വിവാഹസർട്ടിഫിക്കറ്റും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അതേസമയം പെൺകുട്ടി ആദ്യം കോടതി മുൻപാകെ നൽകിയ മൊഴി വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക