ലക്നൗ: യുപിയിലെ മുസാഫിര്‍നഗര്‍ ജില്ലയില്‍ പതിനാലു വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു. കൂടാതെ മരണകാരണം പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. പെൺകുട്ടിയെ ജീവനോടെ കത്തിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുഖമില്ലാത്ത ഭാര്യയെ കാണാന്‍ ഭാര്യയുടെ വീട്ടിലേക്ക് പോയ സമയത്താണ് ഈ ക്രൂര കൃത്യം നടന്നതെന്നും ആ സമയത്ത് പെണ്‍കുട്ടിയും സഹോദരനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക