അമേഠി എം പി സ്മൃതി ഇറാനിയുടെ സഹായിയാരുന്ന സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു ബിജെപി പ്രവർത്തകർ അറസ്റ്റിൽ. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്ന് പോലീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിറകെ വധിക്കപ്പെട്ട സുരേന്ദ്ര സിങിന്റെ കൊലയ്ക്ക് പിന്നിൽ രാഹുൽ ഗാന്ധിയുടെ പരാജയത്തിൽ കുപിതരായ കോൺഗ്രസ് പ്രവർത്തകരാണെന്ന തരത്തിൽ വലിയ തോതിലുള്ള പ്രചാരണം നടന്നിട്ടുണ്ടായിരുന്നു. ഈ വാദമാണ് പ്രതികളുടെ അറസ്റ്റിലൂടെ പൊളിയുന്നത്.
സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്നും രണ്ടുപേര്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കി.
‘മൂന്ന് പേരെ ഞങ്ങള്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ് അവരെ ഉടന്‍ പിടികൂടും. എല്ലാ തെളിവുകളും വ്യക്തമാക്കുന്നത് കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ച് പേര്‍ക്കും ഇരയുമായി പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നാണ്.’ പോലീസ് മേധാവി ഒ.പി സിങ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.രാമചന്ദ്ര, ധര്‍മ്മനാഥ്, നസീം എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതല്‍ ധര്‍മ്മേന്ദ്രയും കൊല്ലപ്പെട്ട സുരേന്ദ്ര സിങ്ങും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. പ്രതികളിലൊരാള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്ര സിങ് മറ്റൊരാളെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതെന്നും ഇതാണ് വൈരാഗ്യത്തിന് കാരണമെന്നുമാണ് റിപ്പോർട്ടുകൾ.
കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ അമേഠിയില്‍ ബി.ജെ.പിക്ക് മേല്‍ക്കൈ ഉണ്ടാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചയാളായതിനാലാണ് സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയതെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക