മോഹൻലാലിന്റെ തകർപ്പൻ പെർഫോമൻസുകളിൽ ഒന്നാണ് ജോഷിയുടെ സംവിധാനത്തിൽ പിറന്ന നമ്പർ 20 മദ്രാസ് മെയിലിലേത്. മമ്മൂട്ടി തന്റെ തന്നെ പേരിലുള്ള അതിഥിതാരമായി ചിത്രത്തിലെത്തി എന്നുള്ളതും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. സിനിമയുടെ നിർണ്ണായക ഘട്ടങ്ങളിൽ പലതിലും കഥയെ മുന്നോട്ട് നയിക്കുന്നത് മമ്മൂട്ടിയുടെ കഥാപാത്രമായിരുന്നു. എന്നാൽ ഈ കഥാപാത്രം ചെയ്യാൻ ആദ്യം നിശ്ചയിച്ചിരുന്നത് ജഗതി ശ്രീകുമാറിനെ ആയിരുന്നു. എന്നാൽ തിരക്കഥയുടെ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ മോഹൻലാലാണ് ആ സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂട്ടിയെകൊണ്ടു ചെയ്യിപ്പിക്കാമോ എന്ന് ചോദിക്കുന്നത്. ജോഷിക്കും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിനും ആ നിർദ്ദേശം സ്വീകാര്യമായി തോന്നി. മമ്മൂട്ടി ആ കഥാപാത്രത്തെ അവതരിപ്പിച്ചാൽ തിയേറ്റർ ഇളകിമറിയുമെന്നതിൽ സംശയമില്ല. പക്ഷെ മോഹൻലാൽ നായകനായ ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്യുമോ എന്ന് മമ്മൂട്ടിയോട് എങ്ങനെ ചോദിക്കുമെന്നായിരുന്നു മൂവരുടെയും ആശയക്കുഴപ്പം.
മോഹൻലാലിനോട് തന്നെ മമ്മൂട്ടിയെ നേരിട്ട് വിളിച്ചു ചോദിക്കാൻ ഡെന്നിസ് ആവശ്യപ്പെട്ടു. എന്നാൽ മമ്മൂട്ടിക്ക ചീത്ത വിളിക്കുമെന്ന് പറഞ്ഞ് മോഹൻലാൽ ഒഴിഞ്ഞുമാറി. മമ്മൂട്ടിയെ വിളിച്ചു സംസാരിക്കാൻ ബുദ്ധിമുട്ടാണെന്ന് ജോഷിയും പറഞ്ഞു. ഒടുവിൽ ഡെന്നിസ് ജോസഫ് തന്നെ മമ്മൂട്ടിയെ വിളിക്കുകയായിരുന്നു. മമ്മൂട്ടിക്ക് ഈ സിനിമയുടെ കഥയൊക്കെ നേരത്തെ അറിയാം. ജഗതിക്കായി മനസിയിൽ കണ്ടിരുന്ന കഥാപാത്രത്തെ ഒന്ന് വലുതാക്കാനാണ് ആലോചിക്കുന്നതെന്നും ആ വേഷത്തിൽ അഭിനയിക്കാമോ എന്നും ഡെന്നിസ് അമ്മൂട്ടിയോട് ചോദിച്ചു. ഒരു നിമിഷം പോലും ആലോചിക്കാതെ ” അതിനെന്താ ചെയ്യാം” എന്ന് മമ്മൂട്ടി മറുപടി പറയുകയായിരുന്നു.
നമ്പർ 20 മദ്രാസ് മെയിൽ സൂപ്പർഹിറ്റ് ആയെങ്കിലും എ ചിത്രത്തോട് കൂടി ജോഷിയും ഡെനിസ് ജോസഫും തമ്മിൽ മാനസികമായി അകന്നു. ടെന്നീസിന്റെ സമ്മതമില്ലാതെ മറ്റൊരാളെക്കൊണ്ട് ജോഷി ചിത്രത്തിന്റെ തിരക്കഥ തിരുത്തിയതായിരുന്നു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക