ടെഹ്റാന്: ഇറാന് വ്യോമ പാതയിലൂടെയുള്ള എല്ലാ വിമാനസര്‍വ്വീസുകളും ഇന്ത്യ റദ്ദാക്കി. യുഎസ് ഡ്രോണിനെ ഇറാന് വെടിവച്ചിട്ടതിന് പിന്നാലെയാണ് ഇറാന് വഴിയുള്ള സര്‍വ്വീസുകള്‍ ഒഴിവാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതേസമയം, അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രകോപന നടപടികളുണ്ടായാല്‍ പശ്ചിമേഷ്യയിലുടനീളം പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഇറാനെതിരെ അമേരിക്ക ഒരു ബുള്ളറ്റ് തൊടുക്കുകയാണെങ്കില്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്നും സൈനിക ആക്രമണമുണ്ടായാല്‍ പശ്ചിമേഷ്യ കത്തിയമരുമെന്നും ഇറാന് പ്രതിനിധി ജനറല്‍ അബോള്‍ഫാസി ഷെകറാച്ചി പറയുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്കുനേരെ ഉണ്ടായ ആക്രമണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം രൂക്ഷമാകാന്‍ കാരണം.
All Indian operators in consultation with DGCA have decided to avoid the affected part of Iranian Airspace to ensure safe travel for the passengers. They will re-route flights suitably.
— DGCA (@DGCAIndia) June 22, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക