തിരുവനന്തപുരം: വീണ്ടും കെ.എസ്.ആര്.ടി.സിയിൽ നിന്ന് 2107 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു. സുപ്രിംകോടതി അനുവദിച്ച സമയം കഴിഞ്ഞ സാഹചര്യത്തിലാണ് ഈ കൂട്ടപ്പിരിച്ചുവിടല്‍. വടക്കന്മേഖലയില് 371 പേരെയും മധ്യമേഖലയില്‍ 257 പേരെയും തെക്കന്‍മേഖലയിലെ 1479 പേരെയുമാണ് പിരിച്ചുവിട്ടത്. പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതിയെ തുടര്‍ന്ന് എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. അതിനു പിന്നാലെയാണ് എംപാനല്‍ ഡ്രൈവര്‍മാരേയും പിരിച്ചുവിടാന്‍ ഉത്തരവായത്.
സര്‍ക്കാര്‍ നല്കിയ റിവ്യൂ ഹർജിയില്‍ സുപ്രിംകോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് കെ.എസ്.ആര്.ടി.സിയുടെ നടപടി. ഇത്രയും ജീവനക്കാര്‍ പുറത്താകുന്നത് കെ.എസ്.ആര്.ടി.സി സര്‍വിസുകളെ പ്രതികൂലമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക