നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിൽ പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. 32കാരനായ സാബിര്‍ ആണ് ഭാര്യ സൈനബിനെ മുത്തലാഖ് ചൊല്ലിയത്. പച്ചക്കറി വാങ്ങാൻ നിന്ന മാര്‍ക്കറ്റില്‍ വെച്ച് ഇയാള്‍ സൈനബിനെ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു.
വിവാഹം കഴിഞ്ഞ നാള് മുതല്‍ ഭര്‍ത്താവ് മകളെ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് യുവതിയുടെ പിതാവ് പറഞ്ഞു. കൂടാതെ ഭര്‍തൃ വീട്ടുകാരും മകളെ ഉപദ്രവിക്കാറുണ്ടെന്നാണ് സൈനബിന്റെ പിതാവ് പറഞ്ഞത്. സാബിര്‍ പലതവണ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. അഞ്ച് ദിവസങ്ങള്‍ തങ്ങള്‍ക്കൊപ്പം താമസിച്ച് ഭര്‍തൃവീട്ടിലേക്ക് മടങ്ങിയ മകളോട് സാബിര്‍ വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും സൈനബിന്റെ പിതാവ് ആരോപിച്ചു. സാബിറിനും മാതാവ് നജോക്കും സഹോദരി ഷമയ്ക്കുമെതിരെ ദാദ്രി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് കുടുംബ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക