ചെന്നൈ: തിങ്കളാഴ്ച മുതല്‍ പാചകവാതക ടാങ്കര്‍ ലോറികള്‍ സര്‍വിസ് നിര്‍ത്തിവെക്കുന്നു. നാമക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തെന്നിന്ത്യന്‍ ബള്‍ക് എല്‍.പി.ജി ടാങ്കര്‍ ലോറിയുട സംഘമാണ് സര്‍വീസ് നിർത്തുന്നതായി അറിയിച്ചത്. തമിഴ്നാട്, കേരളം, ആന്ധ്ര, കര്‍ണാടക, പുതുച്ചേരി സംസ്ഥാനങ്ങളിലായി 4500 ടാങ്കര്‍ ലോറികളാണ് സര്‍വിസ് നടത്തുന്നത്.
ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയിൽ കോര്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളില്‍നിന്ന് സിലിണ്ടറുകളില്‍ വാതകം നിറക്കുന്ന ബോട്ട്ലിങ് പ്ലാന്റുകളിലേക്ക് പാചകവാതകം എത്തിക്കുന്ന ടാങ്കര്‍ ലോറികളാണ് സര്‍വീസ് നിര്‍ത്തുന്നത്.
പൊതുമേഖല എണ്ണ-പാചകവാതക കമ്പനികളുമായി ടാങ്കര്‍ ലോറി ഉടമകള്‍ വാടക കരാര്‍ പുതുക്കിയിരുന്നു. 3800 ടാങ്കര്‍ ലോറികള്‍ക്കു മാത്രമാണ് കരാര്‍ ഒപ്പിട്ടത്. ഒഴിവാക്കപ്പെട്ട 700 ലോറികളെക്കൂടി കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജൂണ്‍ 26ന് എണ്ണക്കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ 126 ടാങ്കര്‍ ലോറികളെ കരാറിലുള്പ്പെടുത്താമെന്ന് അറിയിച്ചുവെങ്കിലും ലോറിയുടമ സംഘം സമരത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക