കൊച്ചി: മലയാളികളെ പ്രതിസന്ധിയിലാക്കി പച്ചക്കറിയുടെ വില കത്തിക്കയറുന്നു. ഇന്ധന വിലവർധനവും വൈദ്യുതി വിലവര്‍ധനവിനും പിന്നാലെയാണ് പച്ചക്കറിയുടെയും വില കൂടിയത്.
പത്ത് രൂപക്ക് കിട്ടിയിരുന്ന തക്കാളിയുടെ വില 30 രൂപയിലെത്തി. 85 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോള്‍ 190 രൂപ കൊടുക്കണം. മുരിങ്ങക്കായ, പച്ചമാങ്ങ, കാബേജ്, വെള്ളരി, കാരറ്റ് തുടങ്ങിയ പച്ചക്കറികളുടേയും വില വര്‍ധിച്ചു. ഓണമാകുമ്പോഴേക്കും വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
ഇഞ്ചിയും തക്കാളിയും മഹാരാഷ്ട്രയിലേക്ക് കൂടുതലായി കയറ്റി അയക്കേണ്ടി വന്നതും തമിഴ്നാട്ടിലെ വരള്‍ച്ചയുമാണ് വില കൂടാന്‍ കാരണം. വിവാഹ സീസണ് ആയതും വില വര്‍ധിക്കാന്‍ കാരണമായി. ചില്ലറ വില്പന ശാലകളില്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക