ജീവിതത്തിൽ എല്ലാം ഉണ്ടായിട്ടും പല കാര്യങ്ങളാലും അസംതൃപ്തി അനുഭവിക്കുന്നവരാണ് നാം പലരും. എന്നാൽ 37 വയസുള്ള ആമി ബ്രൂക്സിന്റെ ജീവിതകഥ നാം അറിയേണ്ടിയിരിക്കുന്നു. പിറന്നുവീണപ്പോള്‍ അവള്‍ക്കു കൈകാലുകളില്ലായിരുന്നു. ജനിച്ചപ്പോഴേ സ്വന്തം മാതാപിതാക്കൾ അവളെ ഉപേക്ഷിച്ചു. പക്ഷേ ദേവദൂദ് പോലെ ഒരു ദമ്പതികൾ അവളെ ദത്തെടുക്കുകയായിരുന്നു.
ഇന്നവളുടെ സമ്പാദ്യം ലക്ഷങ്ങളിലാണ്. അമേരിക്കയിലെ പ്രശസ്തയായ ഒരു മോട്ടിവേഷന്‍ പ്രാസംഗികകൂടിയാണ് ആമി.
കൈകാലുകളില്ലെങ്കിലെന്ത്? കൈകാലുകളുള്ളവരേക്കാള് ചുറുചുറുക്കും ആത്മവിശ്വസവും ആമിക്ക് കൈവന്നിരിക്കുന്നു. അവര്‍ ഇന്നൊരു നല്ല ബിസ്സിനസ്സുകാരിയാണ്. സ്വന്തമായി ഉയര്‍ന്ന ക്വാളിറ്റിയുള്ള ഹാന്‍ഡ് ബാഗുകള്‍ നിര്‍മ്മിച്ച് ഓണ്‍ലൈന്‍ ബിസിനസ്സ് നടത്തുന്നു. ഇതിനായി 25 ജോലിക്കാരും ഒപ്പമുണ്ട്.ഡിസൈന്‍ ആമിയുടെ സ്വന്തമാണ്. നിര്‍മ്മാണമേല്‍നോട്ടവും അവര്‍ നേരിട്ടാണ്.
ആമിയ്ക്കു സ്വന്തമായി ‘How is she do it ‘ എന്ന ഒരു യൂട്യൂബ് ചാനലുണ്ട്. ആമി ഒരു മികച്ച ഫോട്ടോഗ്രഫറാണ്. കൂടാതെ നല്ലൊരു കുക്കും, തയ്യല്‍ക്കാരിയും കൂടിയാണ്. ധാരാളം വിഡിയോ നിര്‍മ്മിച്ച് തന്റെ യൂട്യൂബ് ചാനലില്‍ അവര്‍ അപ്ലോഡ് ചെയ്യാറുമുണ്ട്. ജന്മവൈകല്യത്തോടു പൊരുതിനേടിയ ജീവിതകഥകള്‍ സ്വന്തം ജീവചരിത്രമായി (ഒന്നാം ഭാഗം) 2014 ല്‍ എഴുതിയത് ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു.
വൈകല്യത്തിന്റെ പേരില്‍ നൊന്തുപെറ്റ കുഞ്ഞിനെ കൊല്ലാനും ഉപേക്ഷിക്കാനും മനസ്സുവരുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ആമിയുടെ മാതാപിതാക്കൾ ചെയ്ത ദുഷ് പ്രവർത്തി. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച മാതാപിതാക്കള്‍ അവളെ ആശുപത്രിയിലെ ഒഴിഞ്ഞമുറിയില്‍ ഫീഡിംഗ് നല്‍കാതെ മരിക്കുംവരെ അടച്ചിടാന്‍ നേഴ്സിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. മാതാപിതാക്കളുടെ ക്രൂരമായ തീരുമാനവും കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചുള്ള അവരുടെ തിരോധാനവും ആശുപത്രി അധികൃതരെപ്പോലും ഞെട്ടിച്ചുകളഞ്ഞു.
കൈത്താങ്ങും പ്രേരണയുമാണ് നമ്മളവര്‍ക്കു നല്‍കേണ്ടത്. ഈ പ്രപഞ്ചവും ഭൂമിയും അവര്‍ക്കുകൂടി അവകാശപ്പെട്ടതാണ്. പക്ഷേ ആമിയുടെ മാതാപിതാക്കള്‍ ആ സത്യം മറന്നു. ജനിച്ചപ്പോള്‍ത്തന്നെ അവളെ കൊല്ലാന്‍ ഉത്തരവിട്ടു.
എന്നാല്‍ ജനിച്ചു മണിക്കൂറുകള്‍ മാത്രം കഴിഞ്ഞ ആ പിഞ്ചു കുഞ്ഞിനോട് ദയതോന്നിയ നേഴ്സുമാരും ആശുപത്രി അധികൃതരും അവളെ സ്വീകരിക്കാന്‍ സന്മനസ്സോടെ മുന്നോട്ടുവന്ന അമേരിക്കയിലെത്തന്നെ പീറ്റസ്ബര്‍ഗിലെ റിച്ചാര്‍ഡ് ബ്രൂക്സ് – ജാനറ്റ് ദമ്പതികള്‍ക്ക് അവളെ ദത്തുനല്‍കുകയായിരുന്നു. കൈകാലുകളില്ലാത്ത ആ കുഞ്ഞിനവര് സ്വന്തം കുടുംബപ്പേരും ചേര്‍ത്തു പേരിട്ടു Amy Brooks.
റിച്ചാര്‍ഡും ജാനറ്റും ആമിയെ സ്വന്തം മകളെപ്പോലെ വളര്‍ത്തി. അവള്‍ക്കു സഹായത്തിനായി ഒരു പരിചാരികയെ നിയമിച്ചു. ചെറുപ്പം മുതലേ വൈകല്യത്തില്നിന്നു കരകയറാനും പ്രതിരോധസാഹചര്യങ്ങളോട് പൊരുതി വിജയിക്കാനും ബ്രൂക്സ് കുടുംബം അവളെ പ്രാപ്തയാക്കുകയായിരുന്നു. സ്വന്തം മകളെപ്പോലെയാണ് അവളെ വളര്‍ത്തിയതെങ്കിലും സ്വന്തം മാതാപിതാക്കളുടെ തിരസ്ക്കാരവും തങ്ങള്‍ ദത്തെടുത്ത വിവരവും അവളെ ധരിപ്പിച്ചിരുന്നു. ജീവിതത്തിലെ ഏതു വെല്ലുവിളിയും സധൈര്യം നേരിടാന്‍ അതുകൊണ്ടുകൂടി അവള് പ്രാപ്തയായി എന്നുപറയുന്നതാണ് ശരി.
ഒരിക്കല്‍പ്പോലും തന്നെ ഉപേക്ഷിച്ചുപോയ മാതാപിതാക്കളെ കാണാനവള്‍ ശ്രമിച്ചിട്ടില്ല. തന്റെ കുടുംബവും മാതാപിതാക്കളും റിച്ചാര്‍ഡ് ബ്രൂക്സും -ജാനറ്റും മാത്രമാണെന്ന് ആമി പരസ്യമായി പറയാറുണ്ട്.
‘ ഞാന്‍ നെഗറ്റിവിറ്റി ഇഷ്ടപ്പെടുന്നില്ല. ജീവിതത്തെ പോസിറ്റീവ് ആയി നോക്കിക്കാണാനാണ് എന്റെ മാതാ പിതാക്കള്‍ എന്നെ പഠിപ്പിച്ചത്. അതിലൂടെ വിജയിച്ച എനിക്കുമുന്നില്‍ ഇന്ന് പ്രതിബന്ധങ്ങളൊന്നുമില്ല. വര്‍ഷങ്ങള്‍ കഴിയുന്തോറും എല്ലാ കാര്യങ്ങളിലും ഞാന്‍ കൂടുതല്‍ കൂടുതല്‍ സ്വയം പര്യാപ്തയാകുകയായിരുന്നു….’ ആമിയുടെ ആത്മവിശ്വാസം തുളുമ്പുന്ന ഈ വാക്കുകള്‍ക്കു മുന്നില്‍ ആരും ആദരവോടെ ശിരസ്സുകുനിച്ചുപോകും.
ആമി ഇന്ന് അമേരിക്കയിലെ വളരുന്ന തലമുറയുടെ പ്രേരണയാണ്. തന്റെ ജീവിതവിജയങ്ങള്‍ അവര്‍ കുട്ടികളിലേക്കെത്തിക്കുന്നു. സ്കൂളുകളിലെയും ,ആരാധനാലയങ്ങളിലെയും ,ബിസിനസ്സ് മീറ്റിങ്ങുകളിലും ആഘോഷങ്ങളിലും ഉള്ള വേദികളില്‍ ആമി തന്റെ മോട്ടിവേഷന്‍ സ്പീച്ചിലൂടെ വളരെ ശ്രദ്ധേയെയാണ്. തന്റെ കുറവുകളെ അതിജീവിച്ച് വിജയത്തിലെത്തിയ ആമിയുടെ ജീവിതകഥ പലർക്കും ആത്മവിശ്വാസം പകരുമെന്നത് തീർച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക