തിരുവനന്തപുരം: ഷൈലജടീച്ചറുടെ മികവുകൾക്ക് കൈയ്യടി തീർന്നില്ല. നിപ സ്ഥിരീകരിച്ച സമയം മുതൽ കേരളത്തെ കരയറ്റാൻ ആരോഗ്യമന്ത്രി നടത്തിയ പ്രവർത്തനങ്ങൾക്ക് ലോക മെമ്പാടുനിന്നും വലിയ പ്രശംസയും അഭിനന്ദനങ്ങളുമായിരുന്നു ലഭിച്ചത്. ഇപ്പോൾ ഇതാ ശൈലജ ടീച്ചറെ അഭിനന്ദിച്ച് കാലിഫോര്‍ണിയ നാഷണല്‍ പ്രിമേറ്റ് റിസേര്‍ച്ച് ചീഫ് വൈറോളജിസ്റ്റ് ഡോ. കോയന് വാന്‍ റോംപെയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തേക്കുറിച്ചുള്ള ലേഖനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിപ്പ വൈറസ് ബാധയെ കൈകാര്യം ചെയ്തതിനെ പ്രശംസിക്കുന്നത്.
നിപ്പ വൈറസ് ബാധ അനേകം പേരുടെ ജീവന് അപഹരിച്ചേനെയെന്നും സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമമായ പ്രതികരണം അവിശ്വസനീയമാണെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. അടുത്തിടെ നിപ്പ വൈറസ് ബാധ അനുഭവിക്കുകയായിരുന്ന കേരളത്തില്‍ 17 പേര് മരിക്കുകയുണ്ടായി. സര്‍ക്കാരിന്റേയും ഡോക്ടര്‍മാരുടേയും അവിശ്വസനീയവും കാര്യക്ഷമവുമായ പ്രതികരണമില്ലായിരുന്നെങ്കില് വൈറസ് അനേകം പേരുടെ മരണത്തിന് ഇടയാക്കിയേനെ. പതിറ്റാണ്ടുകളായി രോഗ ബാധകളേക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞനായ വാന്‍ റോംപെ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ക്ഷണപ്രകാരം കേരളത്തില്‍ എത്തിയിരുന്നു.
കണ്ണൂരില്‍ നടത്തിയ പ്രഭാഷണത്തില്‍ ആഗോള താപനം, ആഗോളവല്‍ക്കരണം, വനനശീകരണം, യാത്രയിലുണ്ടായ വര്‍ധന എന്നിവയെല്ലാം പുതിയ വൈറസുകളെ ലോകത്ത് പരത്തുന്നത് എങ്ങനെയാണെന്ന് അദ്ദഹം വ്യക്തമാക്കുകയുണ്ടായി. കേരളത്തില്‍ നിര്‍മ്മിക്കുന്ന ഗവേഷണ സംവിധാനങ്ങള്‍ക്ക് സിഎന്പിആര്സിയുടെ പിന്തുണ അറിയിച്ചതായും ലേഖനത്തിലുണ്ട്. രണ്ടാം നിപ്പ ബാധയില്‍ വൈറസ് ബാധയേറ്റയാള്‍ ഇന്നലെ ആശുപത്രി വിട്ടിരുന്നു. 54 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് കോളേജ് വിദ്യാര്‍ത്ഥി കൂടിയായ യുവാവ് ആശുപത്രി വിട്ടത്. എറണാകുളം ജില്ല നിപ വിമുക്തമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. നിപ വൈറസ് ബാധ സംശയിച്ച 338 പേരെ നിരീക്ഷിച്ചിരുന്നു. ഇവരില്‍ 17 പേരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും 58 പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.
നിപ ബാധിച്ച് 53 ദിവസമായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്ന യുവാവ് പൂര്‍ണആരോഗ്യത്തോടെ വീട്ടിലേക്കുമടങ്ങി. പൂര്‍ണമായും രോഗവിമുക്തനായാണ് 23- കാരന് മടങ്ങുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്കിയ ഡോ. ബോബി വര്‍ക്കിയും ഡോ. അനൂപ് ആര്.വാരിയരും വ്യക്തമാക്കുകയുണ്ടായി.
ബയോ സേഫ്റ്റി ലെവല്‍ (3) ലാബുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയതായി മന്ത്രി അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ ലാബ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട് ലാബ് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആലപ്പുഴയിലെ ലാബ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് നിപ ബാധിച്ചവരെ ചികിൽസിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പുരസ്കാരം എന്നിവയും മന്ത്രി നൽകിയിരുന്നു.
എന്തായാലും ശൈലജ ടീച്ചറുടെ ഓരോ നല്ല പ്രവർത്തിയിലും കേരളത്തിലെ ജനങ്ങൾക്ക് അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക